Saturday, January 2, 2010

മൊബൈല്‍ ഫോണ്‍ കവിതകള്‍

ഒന്ന്
മൊബൈല്‍ ഫോണും കൈയ്യില്‍
പിടിച്ചിരിക്കുന്ന നേരത്ത്,
എന്റെ മനസ്സിലേക്ക് ഒരു മിസ്ഡ്
കാളുമായവള്‍ കടന്നു വന്നു,
ഫോണിന്റെ റിങ്ങിംഗ് ടൂണ്‍
അവളുടെ പാദസരത്തിന്റെ ശബ്ദമായിരുന്നു.
അവള്‍ ചിരിച്ചാല്‍ ചെഞ്ചുണ്ടുകള്‍
ഡിസ്പ്ലെയില്‍ കാണുമായിരുന്നു.
എങ്ങിനെയോ അവളുടെ
പേരിലൊരു വൈറസ്
എന്റെ ഫോണിലേക്കു ചേക്കേറി.
ഇപ്പൊള്‍ കേള്‍ക്കുന്നില്ല ഞാന്‍
അവളുടെ പാദസരത്തിന്റെ ശബ്ദം,
കാണുന്നില്ല ചെഞ്ചുണ്ടുകള്‍.
എങ്കിലും ഒന്നെനിക്കറിയാം
മൊബൈല്‍ ഫോണില്ലാത്തവന്റെ
കൂടെ,അന്തസ്സായവള്‍ ജീവിക്കുന്ന കാര്യം.
രണ്ട്
കീശയില്‍ നിന്നും കിളിനാദം കേള്‍ക്കെ,
മൊബൈല്‍ ഫോണ്‍ എടുത്ത് കാതോര്‍ത്തു;
എനിക്കു നീയും, നിനക്കു ഞാനും.
അങ്ങിനെയെങ്കില്‍ എനിക്കൊരുമ്മവേണം
അവള്‍ പറഞ്ഞു;ഞാന്‍ തരില്ല.
വീണ്ടും കൊഞ്ചി ഞാന്‍; ചെറുതു മതി.
അങ്ങിനെയെങ്കില്‍, എസ് എം എസ്
ആയി അയച്ചു തരാം!
ഞാനാ അപൂര്‍വ ചുംബനം കാത്തിരുന്നു,
അന്തരീക്ഷത്തിലലിഞ്ഞു പൊയോ?
മറ്റാരോ തട്ടിയെടുത്തോ?
അറിയില്ല;ഇപ്പൊഴും ഞാനാ-
ചുംബനം കാത്തിരിക്കുന്നു,
ഒരു കിളിനാദം കൂടി കേള്‍ക്കാന്‍ കൊതിക്കുന്നു.

No comments:

Post a Comment