Friday, June 17, 2011

കുട

ഒരു കുട കീഴില്‍ നിന്നു.
മഴയോ, വെയിലോ? .
പെയ്തിറങ്ങുന്ന മേഘം പറഞ്ഞു,
ഞാന്‍ മഴയാണ്.
മേഘം വിണ്ടു കീറിയ വെളിച്ചം-
പറഞ്ഞു, ഞാന്‍ വെയിലാണ്..
തലയില്‍ ഇറ്റു വീഴുന്ന വെള്ളം പറഞ്ഞു,
കുടയ്ക്ക് ഓട്ടയാണ്‌.

 

Thursday, February 3, 2011

കാല്‍പാടുകള്‍

കാല്‍പാടുകള്‍ മാത്രം ബാക്കിയാക്കി
ആരോ നടന്നു നീങ്ങിയ വഴിയിലൂടെ
പിന്‍തുടര്‍ന്നു ഞാന്‍ .
പോകുന്ന പോക്കില്‍ ഒന്നു ഞാന്‍ ശ്രദ്ധിച്ചു
അതില്‍ തിരിച്ചു വരവിന്റെ
കല്‍പാടുകള്‍ ഇല്ലായിരുന്നു.
അറ്റം കാണുവാന്‍ ഒരുപാടു
നീങ്ങി ചെന്നെത്തിയതോ നരക
വാതിലിനു മുന്‍പില്‍.
മലര്‍ക്കെ തുറന്ന വാതിലിന്റെ
മുള്‍പടികള്‍ ചവിട്ടി അകത്തു കയറുമ്പോള്‍
തീതിന്നുന്ന കറുത്ത ചങ്ങാതിമാര്‍
ചൊല്ലി വരൂ സുഹൃത്തെ
നീ നിന്റെ കവിത ചൊല്ലൂ .

നിലാവു വന്നെങ്കില്‍

നിലാവു കാണാതെ വിടരാന്‍
മടിക്കുന്ന മുല്ല പൂ മൊട്ടുകള്‍ക്ക്
പറയാനൊന്നുണ്ടായിരുന്നു കറുത്ത-
വാവേ മടങ്ങുക നിന്റെ
തമസ്സിന്റെ കട്ടിക്കന്ത്യം കുറിക്കുക
കരിമേഘങ്ങളെ വിണ്ടു കീറുക
നിലാവിന്റെ ഒളിയെ തിരയുക
നിലാവൊന്നു വന്നോട്ടെ ഞങ്ങളൊന്നു
വിരിഞ്ഞോട്ടെ,ഇരുട്ടിന്റെ കട്ടിയാല്‍
നീ നിറം കെടുത്തിയ ഇടവഴികളില്‍
ഞങ്ങള്‍ സുഗന്ധം പരത്തിടും.