കാല്പാടുകള് മാത്രം ബാക്കിയാക്കി
ആരോ നടന്നു നീങ്ങിയ വഴിയിലൂടെ
പിന്തുടര്ന്നു ഞാന്‍ .
പോകുന്ന പോക്കില്‍ ഒന്നു ഞാന്‍ ശ്രദ്ധിച്ചു
അതില്‍ തിരിച്ചു വരവിന്റെ
കല്പാടുകള് ഇല്ലായിരുന്നു.
അറ്റം കാണുവാന്‍ ഒരുപാടു
നീങ്ങി ചെന്നെത്തിയതോ നരക
വാതിലിനു മുന്പില്.
മലര്‍ക്കെ തുറന്ന വാതിലിന്റെ
മുള്‍പടികള്‍ ചവിട്ടി അകത്തു കയറുമ്പോള്‍
തീതിന്നുന്ന കറുത്ത ചങ്ങാതിമാര്‍
ചൊല്ലി വരൂ സുഹൃത്തെ
നീ നിന്റെ കവിത ചൊല്ലൂ .