Tuesday, December 22, 2009

കോമാളി

എന്നുള്ളു കത്തുമ്പൊഴും
ചിരിക്കുന്നു ഞാന്‍
അറിയില്ല നിങ്ങള്‍ക്ക്
വിങ്ങുമെന്‍ മാനസം,

ചായചെപ്പില്‍ വര്‍ണ്ണങ്ങള്‍
ചാലിച്ച് മുഖത്തു തേച്ച്
ദുഖം മറയ്ക്കുന്നു ഞാന്‍.

നിങ്ങള്‍ക്കറിയാം ചിരിക്കാന്‍
പൊട്ടി ചിരിക്കാന്‍.

എനിക്കൊന്നു മാത്രമേ ചിന്ത
എന്നെ കാത്തിരിക്കും കണ്ണുകള്‍ക്കു
ഒരു പിടി ചോറ്.
കവിളിലെ ചായത്തില്‍
കണ്ണുനീര്‍ വര വരക്കുമ്പൊഴും
എന്റെ നെഞ്ചിലെ താളം
മുറുകുമ്പൊഴും.

കോമാളി ഞാന്‍ ഇന്നും വരും
ചായങ്ങള്‍ തേച്ച്,
നിങ്ങളുടെ നിങ്ങളുടെ ഹൃദയം
കവരുവാന്‍.
എല്ലാം മറന്നു ചിരിക്കുക.

എനിക്കൊന്നു മാത്രമേ ചിന്ത
എന്നെ കാത്തിരിക്കും കണ്ണുകള്‍ക്കു
ഒരു പിടി ചോറ്.

No comments:

Post a Comment