Thursday, July 4, 2013

തട്ടാൻ

 ഊതി കാച്ചുമ്പോൾ ഉരുകി
പോയത്‌  തട്ടാന്റെ  മനസ്സോ ?
ജീവന്റെ വിലയുള്ള പൊന്നോ ?

കനലുകൾക്കിടയിൽ അപ്രത്യക്ഷമായ
പൊന്നിനെ കണ്ണുനീരാൽ
തിരഞ്ഞു, ഇട നെഞ്ഞു പൊട്ടി
കുല ദൈവത്തെ വിളിച്ചു,

ഒടുവിൽ ഭാര്യയുടെ കെട്ടുതാലി
ഉരുക്കി പണ്ടം തീർത്തു
കൊടുത്തവൻ തട്ടാൻ .

No comments:

Post a Comment